കേളടി നിന്നെ ഞാൻ കെട്ടുന്ന കാലത്തു
നൂറിന്റെ നോട്ടുകൊണ്ടാറാട്ട്
കണ്ണാളേ നീയെനെ കെട്ടിയില്ലങ്കിലോ
കണ്ണീരിലാണെന്റെ നീരാട്ട് (2 )
( കേളടി )
അപ്പനും അമ്മയ്ക്കും ആയിരം വീതം
അച്ചായന്മാർക്കൊക്കെ അഞ്ഞുറുവീതം
അയലത്തുകാർക്കൊക്കെ അൻപതു വീതം
അച്ചാരം നൽകിയിട്ടു കല്യാണം (2 )
( കേളടി )
ആസ്സാമിൽ ഞാൻ പോയത് അരിക്കുവേണ്ടി
കാശങ് വാരിയത് അരിക്കുവേണ്ടി
വട്ടിക്കു നൽകിയ സമ്പാദ്യമൊക്കെയും
ചിട്ടിയിൽ കൊണ്ടിട്ടതാരിക്കുവേണ്ടി (2 )
( കേളടി )
നിക്കണ്ട നോക്കണ്ട
താനെന്റെ പിന്നിൽ തിക്കി തിരക്കി നടക്കേണ്ട
നിക്കണ്ട നോക്കണ്ട താനെന്റെ പിന്നിൽ
തിക്കി തിരക്കി നടക്കേണ്ട
കൽക്കണ്ടം പൂശിയ കിന്നാര വാക്കുമായി
കൈക്കൂലി കാട്ടിയടുക്കേണ്ട
എന്റെ കരളല്ലേ
പോടോ പോടോ ശീ പോടോ
No comments:
Post a Comment